തലയോലപ്പറമ്പ് : തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലയോലപ്പറമ്പ് ശാഖയിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും, ഭാര്യയും നിക്ഷേപിച്ച 35 ലക്ഷം രൂപ ഉടമകൾ തട്ടിയെടുത്തതായി പരാതി. തലയോലപ്പറമ്പ് ശ്രുതി നിവാസിൽ സോമശേഖരൻ, ഭാര്യ റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ഗിരിജാ ദേവിയുമാണ് പരാതി നൽകിയത്. പള്ളിക്കവല പുത്തനങ്ങാടി ബിൽഡിംഗിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഇവർ പണം നിക്ഷേപിച്ചത്. 12 ശതമാനം പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപം സ്വീകരിച്ചത്. ഏതാനും ദിവസങ്ങളായി ഫിനാൻസ് സ്ഥാപനം അടച്ചിട്ട നിലയിലാണ്. ഇതിനിടെയാണ് സാമ്പത്തികതട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ എൻ.എം. രാജു, ഡയറക്ടർമാരായ ഭാര്യ ഗ്രേസ്സ് മക്കളായ അലൻ, ആൻസൺ എന്നിവരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തലയോലപ്പറമ്പ് ശാഖയിൽ നിരവധി പേർ പണം നിക്ഷേപിച്ചതായാണ് സൂചന. ഇവരും പരാതിയുമായി എത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |