SignIn
Kerala Kaumudi Online
Saturday, 17 August 2024 11.26 AM IST

വോട്ടെണ്ണൽ നാളെ: വടകരയിൽ ഉദ്വേഗം

ele
ele

കോഴിക്കോട്: രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും കവർന്ന് രണ്ട് എം.എൽ.എമാർ ഏറ്റുമുട്ടിയ മണ്ഡലമായ വടകരയുടെ തിരഞ്ഞെടുപ്പ് ഫലം നിർണായകം. ഫലപ്രഖ്യാപനത്തിന് ശേഷം അനിഷ്ട സംഭവങ്ങളുണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വടകര കനത്ത സുരക്ഷയിലാണ്. വടകര, നാദാപുരം, പാനൂർ, കുറ്റ്യാടി മേഖലകൾ പൊലീസ് വലയത്തിലാണ്.

ആഹ്ലാദപ്രകടനം രാത്രി ഏഴോടെ തീരണമെന്നാണ് കളക്ടറുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലം വടകരയാണ്. 78.41 ശതമാനം. എക്കാലത്തും സി.പി.എം കുത്തകയാക്കി വച്ച മണ്ഡലം 2009 മുതലാണ് യു.ഡി.എഫ് കൈയടക്കിയത്. 2004ൽ ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് പി.സതീദേവി ജയിച്ച മണ്ഡലം 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യു.ഡി.എഫ് കൈക്കുള്ളിലാക്കി. 2014ലും മുല്ലപ്പള്ളി. 2019ൽ കെ.മുരളീധരൻ. ഇത്തവണ മണ്ഡലം തിരിച്ചുപിടിച്ചേ തീരൂ എന്നുറപ്പിച്ചാണ് സി.പി.എം കെ.കെ.ശൈലജയെ ഇറക്കിയത്. മട്ടന്നൂർ എം.എൽ.എയായ ശൈലജയെ പൂട്ടാൻ പാലക്കാട് എം.എൽ.എയായ ഷാഫി പറമ്പിലിനെ യു.ഡി.എഫ് ഇറക്കി. അങ്ങനെ കടത്തനാടൻ അങ്കത്തട്ട് ഇളകിമറിഞ്ഞു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അശ്ലീല വീഡിയോയും പോസ്റ്ററും കേസും അറസ്റ്റുമെല്ലാം വന്നു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല, പൊതുയോഗങ്ങളുടെയും മാർച്ചുകളുടെയും പരമ്പര. ഫലം എന്താകും എന്നതിനെക്കാൾ,​ വടകരയുടെ സമാധാന ജീവിതം തകരാറിലാവുമോ എന്നാണ് ജനം ചോദിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.