കോഴിക്കോട്: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നടത്തിയ ഡോക്ടർമാരുടെ സമരം പൂർണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ഐക്യദാർഢ്യ സമരം നടന്നത്.
ഒപികൾ ബഹിഷ്കരിച്ചും, വാർഡ് ഡ്യൂട്ടികളിൽ നിന്നും മാറി നിന്നും രാവിലെ ആറ് മണി മുതൽ ആരംഭിച്ച സമരം 11 മണി വരെ നീണ്ടു. ഇതോടെ അതി രാവിലെ ജില്ലയിലെ വിവിധ ആശുപത്രികളിൽ രോഗികൾ വലഞ്ഞു
ആക്രമണങ്ങൾക്കെതിരെ കേന്ദ്ര നിയമം നടപ്പാക്കുക, കേസിലെ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി ഡോക്ടർമാരും, മറ്റ് ഡോക്ടർമാരും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കരിദിനവും ആചരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെന്റൽ കോളേജ്, എം.സി.എച്ച് ഹൗസ് സർജൻസ് അസോസിയേഷൻ, പി.ജി അസോസിയേഷൻ, സീനിയർ റസിഡന്റ് അസോ, വിദ്യാർത്ഥി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഡോക്ടർമാർ മെഡിക്കൽ കോളേജിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തി. മെഡിക്കൽ കോളേജ് പി.ജി അസോസിയേഷൻ (കെ.ജി.എം.എ) പ്രസിഡന്റ് ഡോ. അഭിരാം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |