കോഴിക്കോട് : കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം 19 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുക്കം മണാശ്ശേരി കെ.എം.സി.ടി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുതിയ എൻജിനിയറിംഗ് കോളേജ് ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ഹെൽത്ത് സയൻസ് കോളേജ് കെട്ടിടം, ആയുർവേദ കോളേജിന്റെ വിപുലീകരിച്ച കെട്ടിടം, കെ.എം.സി.ടി റീഹാബിലിറ്റേഷൻ സെന്റർ, ഇൻക്യൂബേഷൻ സെന്റർ. റിസർച്ച് സെന്റർ, സ്‌പോർട്‌സ് കോംപ്ലക്‌സ് , ഇ. മറിയം മെമ്മോറിയൽ ലേഡീസ് ഹോസ്റ്റൽ, മഠത്തിൽ ആയിഷ ലേഡീസ് ഹോസ്റ്റൽ എന്നിവയും ഉദ്ഘാടനം ചെയ്യും.
50 ഏക്കറിൽ ഒരുദശ ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 1200 കിടക്കകളോടു കൂടി മലബാറിൽ ഏറ്റവും വലിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സമുച്ചയമാണ് ആശുപത്രിയുടേത്. 200 ജനറൽബെഡ് , 92 ഐ.സി.യു ബെഡ്, 700 ൽ പരം ഡോക്ടർമാരുള്ള 48 സ്‌പെഷ്യലിറ്റീസ്, എട്ട് സെന്റർ ഓഫ് എക്‌സലൻസ് ഡിപ്പാർട്ട്‌മെന്റ്, 26 ഓപ്പറേഷൻ തിയറ്റേഴ്‌സ്, 24 മണിക്കൂർ ട്രോമ യൂണിറ്റ് , എമർജൻസി മെഡിക്കൽ, ദിവസേന 2000 ഒ,പി , ഹാർട്ട് സർജറി, ന്യൂറോ സർജറി, ആൻജിയോ പ്ലാസ്റ്റി .എൻഡോസ്‌കോപ്പി, പ്ലാസ്റ്റിക് സർജറി . ന്യൂറോ സർജറി തുടങ്ങിയവയ്ക്കുള്ള സൗകര്യവുമുണ്ട്. രണ്ടായിരത്തിൽപ്പരം ഡയാലിസിസ് നടക്കുന്ന ആശുപത്രിയിൽ കെ. എം. സി. ടി മെഡി സെപ്പ് ഉൾപ്പെടെ സർക്കാർ , സ്വകാര്യ ഇൻഷ്വറൻസ് പദ്ധതികളും ലഭ്യമാണ്.
ഡെന്റൽ, ആയുർവേദ,നഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ, ആർക്കിടെക്ച്ചർ,നിയമം,ആർട്‌സ് ആൻഡ് സയൻസ് എൻജിനിയറിംഗ് മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്മെന്റ്, പോളിടെക്‌നിക്ക് എന്നീ 25 പ്രൊഫഷണൽ സ്ഥാപനങ്ങളാണുള്ളത്. നാക്, എൻ.ബി.എ, എൻ.ബി.എച്ച്, എൻ.എ.ബി.എൽ എന്നീ എജൻസികളുടെ അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു. വാർത്താസമ്മേളനത്തിൽ കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു, മാനേജിംഗ് ട്രസ്റ്റി ഡോ.കെ.എം.നവാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.പി.എം. റമീസ്, വി.വി. ജിതിൻ, മാർക്കറ്റിംഗ് മാനേജർമാരായ കെ.സാലിം, നവീൻ കുര്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |