മലപ്പുറം: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രമേയവുമായി ജില്ലാ പഞ്ചായത്ത്. കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും തിരൂർ സ്റ്റേഷനോടും മലപ്പുറം ജില്ലയോടും കാണിക്കുന്ന അനീതീയുടെ തുടർച്ചയായാണ് സ്റ്റോപ്പ് നിഷേധം.
കരിപ്പൂർ എയർപോർട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മലയാളം സർവകലാശാല, കോട്ടയ്ക്കൽ ആര്യവൈദ്യശാല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്നവർ ആശ്രയിക്കുന്നത് തിരൂരിനെയാണ്. തൃപ്രങ്ങോട് ഹനുമാൻ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, തിരുനാവായ ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, പൊന്നാനി, വെളിയങ്കോട്, മമ്പുറം, പുത്തൻപള്ളി തുടങ്ങിയ ഇസ്‌ലാമിക തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകരും ആശ്രയിക്കുന്ന സ്റ്റേഷൻ കൂടിയാണ് തിരൂർ. ജില്ലയിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വി.കെ.എം.ഷാഫി അവതരിപ്പിച്ച പ്രമേയം എ.പി.സബാഹ് പിന്താങ്ങി. ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം കേന്ദ്ര സർക്കാരിനും റെയിൽവേ വകുപ്പിനും അയച്ചു. പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |