നിലമ്പൂർ: യുവ വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ കത്തേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും മരണത്തിൽ അനുശോചിച്ചും നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഐ.എം.എ പ്രഖ്യാപിച്ച 24 മണിക്കൂർ സമരാഹ്വാനത്തിന്റെ ഭാഗമായാണ് സമരം ആരംഭിച്ചിട്ടുള്ളതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.താജ ഹുസൈൻ പറഞ്ഞു. സമരപ്രഖ്യാപനത്തിന് മുൻപ് ഒ.പികളിൽ എത്തിയവരെ പരിശോധിക്കും. പുതിയ ഒ.പി. ടിക്കറ്റുകൾ നൽകില്ല. അത്യാഹിത വിഭാഗം പ്രവർത്തിക്കും.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുൾപ്പെടെ ജോലി ചെയ്യുന്ന ഡോക്ടർമാർ ഞെട്ടലോടെയാണ് യുവഡോക്ടറുടെ മരണവാർത്ത കേട്ടത് . ആശുപത്രികളിൽ നിർഭയമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആർ.എം.ഒ.ഡോ.വഹാവുദ്ദീൻ.ഡോ. പ്രവീണ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |