പെരിന്തൽമണ്ണ: ഇരുപത് ഗ്രാം എം.ഡി.എം.എയുമായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ചാണ് വിൽപ്പന. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാന കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് പെരിന്തൽമണ്ണ, കൊളത്തൂർ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചത്. ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി പെരിന്തൽമണ്ണ പോളിടെക്നിക്ക് കോളേജിന് സമീപത്തു വച്ച് അബ്ദുൾ വാഹിദ് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പരിശോധനകൾ തുടരുമെന്ന് ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി.അലവി എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എസ്.ഐ സി.കെ.നൗഷാദ്, ജൂനിയർ എസ്.ഐ.ഷൈലേഷ് , എ.എസ്.ഐ ബൈജു, സി.പി.ഒമാരായ ഷാലു, ഉല്ലാസ്, മിഥുൻ, കൈലാസ്, നിഖിൽ എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |