കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ സി.പി.എം അംഗമായ അബ്ദുൾ റഹ്മാൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ കോൺഗ്രസും ബി.ജെ.പിയും പിന്തുണ നൽകിയതോടെ സി.പി.എമ്മിന് മുതലമട പഞ്ചായത്ത് ഭരണം നഷ്ടമായി. തുടർന്നുള്ള ആഴ്ച്ചകൾ രാഷ്ട്രീയം കലങ്ങി മറിഞ്ഞു. 9 അംഗങ്ങളുള്ള സി.പി. എമ്മിൽ ഒരാൾ രാജിവെച്ചതോടെ എട്ടംഗങ്ങക്കായി ഒതുങ്ങി. കോൺഗ്രസ്-6,ബി.ജെ.പി-3, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഇന്നലെ രാവിലെ 11 മണിയോട് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് റിട്ടേണിംഗ് ഓഫീസർ സ്മിത സാമുവൽ (അസിസ്റ്റന്റ് ഡയറക്ടർ കൃഷി വകുപ്പ് കൊല്ലങ്കോട് ബ്ലോക്ക്) നേതൃത്വത്തിൽ നൽകി.
സ്വതന്ത്ര സ്ഥാനാർത്ഥിയായ കല്പനാ ദേവി പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മുൻ പ്രസിഡന്റ് ബേബി സുധ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു. ആകെ 19 അംഗങ്ങളിൽ കോൺഗ്രസ്,ബി.ജെ.പി പിന്തുണയോട് 9 വോട്ടുകൾ നേടി കല്പനാ ദേവി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബേബി സുധയ്ക്ക് വോട്ടുകൾ ലഭിച്ചു. അവിശ്വാസ പ്രമേയത്തിന് വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത മൂന്ന് ബി.ജെ.പി അംഗങ്ങളിൽ വോട്ടെടുപ്പിൽ രണ്ട് അംഗങ്ങൾ വോട്ടു ചെയ്യാതെ വിട്ടുനിന്നു.
ഉച്ചക്ക് രണ്ടു മണിക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താജുദ്ദീനെതിരെ മുൻ വൈസ് പ്രസിഡന്റ് അകലെ രാജ് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചു.രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സമാനമായി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വോട്ടു ലഭിച്ചത്. താജുദ്ദീൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇതോടെ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഭരണസമിതി മുതലമട പഞ്ചായത്ത് മാറി.
കരുത്ത് തെളിയിച്ച് കോൺഗ്രസും ബി.ജെ.പിയും
സി.പി.എം ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിച്ച് കോൺഗ്രസ്-ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഭരണസാരഥ്യം ഏറ്റെടുക്കാനുണ്ടായ സാഹചര്യം ഒരുക്കുന്നതിൽ കാരണക്കാരായത് കോൺഗ്രസും ബി.ജെ.പിയുമാണ്. മുൻ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ സമീപനമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കാരണമായതെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി താജുദ്ദീൻ പറഞ്ഞു. പ്രാദേശിക ജനവികാരം കണക്കിലെടുത്ത് സ്വതന്ത്ര സ്ഥാനാർത്ഥികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോൺഗ്രസിനോടൊപ്പം ബി.ജെ.പി 3 അംഗങ്ങളും അനുകൂലിച്ച് പിന്തുണ നൽകിയത്. ഇതോടെ ബി.ജെ.പി നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ കെ.ജി.പ്രദീപ് കുമാർ, കൊല്ലങ്കോട്മണ്ഡലം അദ്ധ്യക്ഷൻ സതീഷ്, എസ്.ടി മോർച്ച രാധ എന്നിവരെ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കായിരുന്നു.
ബി.ജെ.പിയുടെ രാഷ്ട്രീയ നാടകം
മുതലമട പഞ്ചായത്തിലെ സി.പി.എം ഭരണം നഷ്ടപ്പെടാൻ സ്വതന്ത്ര സ്ഥാനാർത്ഥികൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണെന്ന് പറയുമ്പോഴും രാഷ്ട്രീയ നാടകത്തിന്റെ രംഗത്ത് ബി.ജെ.പി അംഗങ്ങളാണെന്ന് പറയാം. 8 അംഗങ്ങളുള്ള സി.പി.എം 6 അംഗങ്ങളുള്ള കോൺഗ്രസ് 2 അംഗങ്ങളുള്ള സ്വതന്ത്രരും വിചാരിച്ചാൽ ഭരണം അട്ടിമറിക്കാൻ കഴിയില്ല. എന്നാൽ പ്രസിഡന്റ് ബേബി സുധയുമായുള്ള തർക്കങ്ങളാണ് ബി.ജെ.പി അംഗങ്ങളുടെ ചരടുവലിക്കൊടുവിൽ ഭരണം നഷ്ടമായത്. പാർട്ടി നേതൃത്വം മൂന്ന് ബി.ജെ.പി അംഗങ്ങൾക്കെതിരെ നടപടി എന്ന നാടകം നടത്തിയെങ്കിലും സി.പിഎമ്മിന്റെ ഭരണം നഷ്ടപ്പെടുത്താൻ ബി.ജെ.പി ക്കായി എന്ന നേട്ടം പ്രാദേശിക ഘടകത്തിനും ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെ.ജി.പ്രദീപ് കുമാറിനും കഴിഞ്ഞുന്നുള്ളത് നേട്ടമാണ്.
ഭരണത്തിനായി നെറികേട് കാട്ടാൻ കഴിയുമെന്ന് കോൺഗ്രസ് തെളിയിക്കുന്നു
ഭരണം അട്ടിമറിക്കാനും ആരോടും കൂട്ടുകൂടി ഭരണത്തിലെത്താൻ കഴിയുമെന്ന് കോൺഗ്രസ് തെളിയിച്ചതായി സി.പി.എം മുതലമട ലോക്കൽ സെക്രട്ടറി വിനേഷ് പറഞ്ഞു. രാജ്യത്ത് ജോഡോ യാത്ര നടത്തിയ വർഗ്ഗീയ വാദികൾക്കെതിരെ നേരിടാൻ ആഹ്വാനം ചെയ്യുകയും അതിനെ ഘടകവിരുദ്ധമായി പ്രവർത്തകയുമാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസ്, ബി.ജെ.പി കൂട്ടുകെട്ടാണ് മുതലമടയിൽ ഭരണത്തെ അട്ടിമറച്ച് പിന്തുണ നൽകി സ്വതന്ത്രരെ അധികാരത്തിലെത്തിച്ചതിനെ രഹസ്യ അജണ്ടയാണെന്ന് ആരോപിച്ചു.
മുതലമട പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥികളായ കല്പനാ ദേവിയും
വൈസ് പ്രസിഡന്റ് താജുദ്ദീനും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |