ഇളകൊള്ളൂർ : ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്രം മൂന്നാം ദിവസത്തിലേക്ക് . ഇന്നലെ യാഗത്തിലെ പ്രധാന കർമ്മികളായ യജമാനനും യജമാന പത്നിയും യാഗശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. 17 ഋത്വിക്കുകളാണ് ഉണ്ടാകുക. അധര്യു, ബ്രാഹ്മൻ, ഹോതൻ , ഉദ്ഗാതൻ, സദസ്യൻ എന്നിങ്ങനെ 5 ഋത്വിക്കുകളാണ് പ്രധാനപ്പെട്ടത്. യജുർവേദ മന്ത്രങ്ങൾ അറിഞ്ഞിരിക്കുന്ന അധര്യു ആണ് പ്രധാന കർമ്മി. എല്ലാ വേദങ്ങളിലും സർവ ജ്ഞാനമുള്ളയാളാണ് ബ്രഹ്മൻ. എല്ലാ കർമ്മങ്ങളിലും ഇയാൾ സന്നിഹിതനായിരിക്കും. ഹോതൻ ഋക് വേദത്തിന്റെയും, ഉദ്ഗാതൻ സാമ വേദത്തിന്റെയും തലവന്മാരാണ്. യാഗത്തിന്റെ എല്ലാ കാര്യങ്ങളിലും അറിവുള്ളയാളാണ് സദസ്യൻ. സംശയം വരുന്ന ഓരോ ഘട്ടത്തിലും ഇയാളാണ് അതിൽ തീർപ്പുകല്പിക്കേണ്ടത്. സദസ്യൻ ഒഴികെ ബാക്കി നാല് ഋത്വിക്കുകൾക്കും മൂന്നു വീതം സഹായികളുണ്ടാകും.
അധര്യുവിന് പ്രതിപ്രസ്ഥാൻ, നേഷ്ടൻ, ഇന്നേതൻ തുടങ്ങിയ സഹായികളും, ബ്രഹ്മന് ബ്രഹ്മണച്ഛാംസി, അധിപ്രൻ, സ്രോതൻ തുടങ്ങിവരും, ഹോതന് മൈത്രവരുണൻ, അച്ഛാവകൻ, ശ്രാവസ്‌തോൻ തുടങ്ങിയവരും ഉദ്ഗാതന് പ്രസ്തോൻ, പ്രതിഹാരി, സുബ്രഹ്മണ്യൻ തുടങ്ങിയവരും സഹായികളായുണ്ട്. ഇവരെ കൂടാതെ യാഗത്തിന്റെ ആവശ്യത്തിനനുസരിച്ച് പരികർമ്മികളും ഉണ്ടാകും. ഇളകൊള്ളൂർ അതിരാത്രത്തിൽ 41 വൈദികരുണ്ട്. യാഗാധികാരം ലഭിച്ച ഋത്വിക്കുകൾ ആദ്യം രക്ഷോഹ്‌നാദി ഹോയമപാരായണം, പവമാന പാരായണം, രുദ്ര ഹോമവും പാരായണവും ഉദകശാന്തി പ്രതിസംബന്ധ സായാഹ്‌ന മന്ഗ്നിഹോത്രാദികൾ എന്നിവ പൂർത്തിയാക്കി.
ഇന്ന് പ്രാതരഗ്നി ഹോത്രത്തിന് ശേഷം മഹാഗണപതി പൂജയോടെ അതിരാത്ര യാഗക്രിയകൾ ആരംഭിക്കും. വൈകിട്ട് ഏഴിന് ഇളകൊള്ളൂർ ലക്ഷ്യ സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന കുച്ചുപ്പുടി നൃത്ത വൈഭവം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |