SignIn
Kerala Kaumudi Online
Friday, 11 July 2025 4.51 AM IST

ഏഴംകുളത്ത് പൊതുശ്മശാനമില്ല ആറടിമണ്ണ് തേടി...

Increase Font Size Decrease Font Size Print Page
e

ഏഴംകുളം : സ്വന്തമായി ഭൂമിയില്ലാത്തവരുടെ മൃതദേഹം സംസ്കരിക്കാൻ പൊതുശ്മശാനമില്ലാതെ ഏഴംകുളം ഗ്രാമപഞ്ചായത്ത് . മറ്റ് സ്ഥലങ്ങളിലെ ശ്മശാനങ്ങളിലാണ് ഇപ്പോൾ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മുൻ വർഷങ്ങളിൽ ഉൾപ്പെടെ ഏഴംകുളം പഞ്ചായത്ത് പൊതുശ്മശാനത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല . ഭൂമി നൽകാൻ ആരും തയ്യാറാകാത്തതാണ് പ്രശ്നമെന്ന് പറയുന്നു. നേരത്തെ കൊല്ലത്തുള്ള പൊതുശ്മശാനത്തിലേക്കാണ് ആളുകൾ മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത് .ഇവിടെ സംസ്കാര കർമ്മങ്ങൾക്ക് മാത്രം 3500 രൂപ ചെലവ് വരും . ആംബുലൻസ് ചാർജ് കൂടിയാകുമ്പോൾ തുക കൂടും. ഏറത്ത് പഞ്ചായത്തിൽ ശ്മശാനം വന്നതോടെ ഇപ്പോൾ കൂടുതലും മൃതദേഹങ്ങൾ അവിടേക്കാണ് കൊണ്ടുപോകുന്നത് . അന്യസ്ഥലങ്ങളിലുള്ള പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തിയാൽ ചെലവായ തുകയുടെ ബില്ല് നൽകിയാൽ പഞ്ചായത്തിൽ നിന്ന് പണം അനുവദിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു .

---------------

മുൻ വർഷങ്ങളിലെ ബഡ്റ്റുകളിൽ ശ്മശാനത്തിന് തുക വകയിരുത്തിയിരുന്നു .സർക്കാർ വിലയ്ക്ക് ഭൂമി നൽകാൻ ഭൂവുടമകൾ തയ്യാറാകുന്നില്ല . സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

വിനോദ് തുണ്ടത്തിൽ

ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

----------------

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണ് പൊതുശ്മശാനം യാഥാർത്ഥ്യമാകാത്തത്. അനുയോജ്യമായ സ്ഥലം പഞ്ചായത്ത് അതിർത്തിക്കുള്ളിൽ കണ്ടെത്താൻ ശ്രമിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത് .

അനിൽ നെടുമ്പള്ളിൽ

ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്

-------------------

.പൊതുശ്മശാനത്തിനു അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള യാതൊരു ശ്രമവും പഞ്ചായത്ത് ഭരണസമിതി നടത്തുന്നില്ല .ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം

സുരേഷ് ബാബു

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.