തിരുവനന്തപുരം: കൊല്ലപ്പെട്ട ഷിബിലിന്റെ ശരീരത്ത് ഇരുപതോളം മുറിവുകളുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. തല മുതൽ കാൽ വരെ പ്രതികൾ ഷിബിലിനെ മർദ്ദിച്ചു. ഇതിൽ താടിയെല്ലിന്റെ ഭാഗത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയ പാടുണ്ട്. വയറ്റിലാണ് കൂടുതൽ പാടുകളും ചതവും. തലയ്ക്ക് പിന്നിലും മദ്ധ്യഭാഗത്തും വലിയ രീതിയിൽ പ്രഹരമേറ്റിട്ടുണ്ട്. അടിവയറ്റിൽ ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ട്. തടിക്കഷണം,കല്ല്,കമ്പ് എന്നിവ കൊണ്ടാണ് ഷിബിലിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. ആന്തരികാവയവത്തിലേറ്റ കടുത്ത ക്ഷതമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം കൃത്യമായി പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സംഘം
പ്രതികളെ കണ്ടെത്താൻ പൂന്തുറ പൊലീസ് പ്രത്യേക സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പൂന്തുറ എസ്.എച്ച്.ഒ സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഒളിത്താവളങ്ങൾ ഏറെയുള്ള ലഹരിമാഫിയാ കണ്ണികളാണ് പ്രതികൾ. സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം. ഷിബിലിന്റെ സംഘത്തിൽപ്പെട്ടതും പ്രതികളുടെ ബന്ധുക്കളുടെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |