ഒല്ലൂർ: മേള കലാരംഗത്തെ ദീപ്തമായ ഓർമ്മയാണ് കേളത്ത് അരവിന്ദാക്ഷ മാരാരെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. നിര്യാതനായ മേള കലാകാരൻ കേളത്ത് അരവിന്ദാക്ഷമാരാരുടെ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലാളിത്യവും വിനയവും ഒത്തുചേർന്ന കലാകാരനായിരുന്നു കേളത്തെന്ന് പെരുവനം കുട്ടൻ മാരാർ അനുസ്മരിച്ചു. യോഗത്തിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, ബി.ജെ.പി പ്രതിനിധി ബി.ഗോപാലകൃഷ്ണൻ, മേള കലാകാരന്മാരായ കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, വെളപ്പായ കീഴൂട്ട് നന്ദനൻ, വിവിധ ക്ഷേത്രം ഭാരവാഹികളായ വേണുഗോപാലൻ, എ.എ.കുമാരൻ, കപ്ലിങ്ങാട്ട് ബിജു നമ്പൂതിരി, രാജേന്ദ്രൻ, ടി.വി.അരുൺ, പൂരം പ്രേമി സംഘം കൺവീനർ വിനോദ് കണ്ടംകാവിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |