ന്യൂഡൽഹി∙ രാജ്യത്തെ കയറ്റുമതി മാർച്ചിൽ 19.76ശതമാനം വർദ്ധിച്ച് 4222 കോടി ഡോളറിലെത്തി. ആദ്യമായാണ് ഇന്ത്യയുടെ കയറ്റുമതി ഒരു മാസത്തിൽ 4000 കോടി ഡോളർ കടക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ, എൻജിനീയറിംഗ്, തുകൽ എന്നീ മേഖലകളുടെ മികച്ച പ്രകടനമാണ് കാരണം. അതേസമയം, ഇറക്കുമതി 24.21ശതമാനം വർദ്ധിച്ച് 6074 കോടി ഡോളറിലെത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1851 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാപാരക്കമ്മി 1364 കോടി ഡോളറായിരുന്നു. 2021–22 സാമ്പത്തിക വർഷത്തിലെ കയറ്റുമതി റെക്കാഡ് നിലവാരമായ 41965 കോടി ഡോളറിലെത്തി. ഇറക്കുമതിയിലും കുതിപ്പുണ്ടായി; 61189 കോടി ഡോളർ. വ്യാപാരക്കമ്മി 19224 കോടി ഡോളർ. മുൻ വർഷം ഇത് 10263 കോടി ഡോളർ മാത്രമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |