മുംബയ്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ അറ്റാദായത്തിൽ 23 ശതമാനം വർദ്ധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 10,055.2 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വർഷം ഇതേകാലയളവിലെ അറ്റാദായം 8,186.51 കോടി രൂപയായിരുന്നു. പലിശവരുമാനം 10.2 ശതമാനം വർദ്ധിച്ച് 18,872.7 കോടി രൂപയുമായി. കിട്ടാക്കടത്തിൽ 29 ശതമാനമാണ് കുറവുണ്ടായത്. നിക്ഷേപത്തിലുണ്ടായ വർദ്ധന 16.8ശതമാനമാണ്. 15.59 ലക്ഷം കോടി രൂപയാണ് ബാങ്കിലുള്ള മൊത്തം നിക്ഷേപം. റീട്ടെയിൽ നിക്ഷേപത്തിൽ 18.5ശതമാനമാണ് വർദ്ധന. പലിശേതര വരുമാനം അരശതമാനം വർദ്ധിച്ച് 7,637 കോടി രൂപയായി.
ഏപ്രിൽനാലിന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം എച്ച്.ഡി.എഫ്.സി ലിമിറ്റഡ് എച്ച്.ഡി.എഫ്.സി ബാങ്കുമായുള്ള ലയനത്തിന് അംഗീകാരം നൽകിയിരുന്നു. ഇരുസ്ഥാപനങ്ങളും ഒന്നാകുന്നതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ സ്ഥാപനമാകും. ലയന പദ്ധതി പ്രകാരം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ 25 ഓഹരികൾ കൈവശമുള്ളവർക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികളാണ് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |