മുംബയ്: ഹിന്ദുസ്ഥാൻ സിങ്കിലെ അവശേഷിക്കുന്ന ഓഹരികളും വിറ്റൊഴിയാൻ തീരുമാനിച്ച് സർക്കാർ. ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വേദാന്ത ലിമിറ്റഡിന് നിലവിൽ 64.92ശതമാനം ഓഹരികളുള്ള കമ്പനിയിൽ സർക്കാരിന് 29.5ശതമാനം വിഹിതമാണുള്ളത്. നിലവിലെ വിപണിവില പ്രകാരം സിങ്കിൽ സർക്കാരിന് ശേഷിക്കുന്ന ഓഹരികളുടെ മൂല്യം 38,000 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ഹിന്ദുസ്ഥാൻ സിങ്കിന്റെ കടബാദ്ധ്യത 2,844 കോടി രൂപയാണ്. മാതൃ കമ്പനിയായ വേദാന്തയ്ക്ക് 53,583 കോടിയും ബാദ്ധ്യതയുണ്ട്. 2021 നവംബറിൽ കമ്പനിയുടെ മുഴുവൻ ഓഹരികളും വിറ്റൊഴിയാൻ സുപ്രീംകോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. ഓഹരി വിറ്റൊഴിക്കലിന്റെ വലിപ്പവും വിലയും ഉടനെ തീരുമാനിച്ചേക്കും. ഓഹരിവില്പന സംബന്ധച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇന്നലെ ഓഹരിവിലയിൽ ഏഴുശതമാനം കുതിപ്പുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |