കൊച്ചി: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ 88 ശതമാനം വളർച്ചയോടെ 114.52 കോടി രൂപ ലാഭംനേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 61 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 267.75 കോടി രൂപയിൽ നിന്ന് 310.69 കോടി രൂപയായി മെച്ചപ്പെട്ടു; വർദ്ധന 16 ശതമാനം.
സ്വർപ്പണയ വായ്‌പകളിലെ വളർച്ചയും റിക്കവറിയിലെ മികവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സഹായിച്ചുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ടൽ പറഞ്ഞു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 4.88 ശതമാനത്തിൽ നിന്ന് 1.79 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 3.21 ശതമാനത്തിൽ നിന്ന് 0.60 ശതമാനത്തിലേക്കും കുറഞ്ഞത് വലിയ നേട്ടമായി.
26.3 ശതമാനമാണ് സ്വർണവായ്‌പാ വളർച്ച. മൊത്തം വായ്‌പകളുടെ 41.6 ശതമാനവും സ്വർണവായ്‌പകളാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 25.46 ശതമാനമെന്ന മികച്ച നിലയിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |