മുംബയ്: കഴിഞ്ഞ എട്ടുമാസത്തിനിടെ ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ നിന്ന് കൊഴിഞ്ഞത് 4,200 കോടി ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ). കഴിഞ്ഞ ആഗസ്‌റ്റിൽ ശേഖരം 64,200 കോടി ഡോളറായിരുന്നു; കഴിഞ്ഞവാരമുള്ളത് 60,000 കോടി ഡോളറിൽ.
റഷ്യ-യുക്രെയിൻ യുദ്ധം, മൂലധന വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് എന്നിവമൂലം ഡോളർ ശക്തിയാർജ്ജിച്ചതിനാൽ രൂപയുടെ മൂല്യത്തകർച്ച തടയാനായി ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് ഇടിവിന് കാരണം.
കൊഴിയുന്ന കീശ
ഏപ്രിൽ 22ന് സമാപിച്ച ആഴ്‌ചയിൽ ശേഖരം 327.1 ഡോളർ ഇടിഞ്ഞ് 60,042.3 ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 283.5 കോടി ഡോളർ താഴ്‌ന്ന് 53,393.3 ഡോളറായി. 37.7 കോടി ഡോളർ താഴ്‌ന്ന് 4,276.8 കോടി ഡോളറാണ് കരുതൽ സ്വർണശേഖരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |