തിരുവനന്തപുരം: കേരളത്തിന് ഏറ്റവുമധികം നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാരമേഖലയെ സംരക്ഷിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പീഡനങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സ്വർണ വ്യാപാരികൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ല എന്നതാണ് ജി.എസ്.ടിയുടെ അന്തഃസത്ത. ജി.എസ്.ടി ഉദ്യോഗസ്ഥർ തന്നെ സ്വർണ വ്യാപാരികൾക്കെതിരെ പ്രവർത്തിച്ചാൽ വ്യാപാരം കലുഷിതമാകും. വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്‌ടിച്ചുമാത്രമേ നികുതി വരുമാനം കൂട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്‌ണദാസ്, വൈസ് പ്രസിഡന്റുമാരായ ബി. പ്രേമാനന്ദ്, വി.എസ്. കണ്ണൻ, നവാസ് പുത്തൻവീട്, ഹാഷിം കോന്നി, സെക്രട്ടറിമാരായ വിൽസൺ ഇട്ടിയവീര, എസ്. പളനി, ഗണേശൻ ആറ്റിങ്ങൽ, അരുൺ നായ്‌ക്ക്, രത്നകല രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |