ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വിമാന ഇന്ധനമായ (ജെറ്റ് ഫ്യുവൽ) ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്) വില ഇന്നലെ കിലോലിറ്ററിന് 16.3 ശതമാനം ഉയർത്തി സർവകാല റെക്കാഡായ 1.41 ലക്ഷം രൂപയാക്കി (ഡൽഹി). 2022ൽ ഇതുവരെ എ.ടി.എഫ് വില കൂട്ടിയത് 91 ശതമാനമാണ്.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 30-40 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ വൈകാതെ യാത്രാടിക്കറ്റ് നിരക്കുകൾ കൂട്ടിയേക്കും. ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 10-15 ശതമാനം വർദ്ധന പ്രതീക്ഷിക്കാമെന്ന സൂചന സ്‌പൈസ് ജെറ്റ് നൽകിക്കഴിഞ്ഞു. ഈവർഷത്തിന്റെ തുടക്കത്തിൽ എ.ടി.എഫ് വില കിലോലിറ്ററിന് 72,062 രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |