കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അനിവാര്യതയാണെങ്കിലും തുടർച്ചയായുള്ള പലിശനിരക്ക് വർദ്ധന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ ദേശീയ ഡയറക്‌ടർ അഡ്വ.എസ്.അബ്ദുൽനാസർ പറഞ്ഞു.
ആറുമാസത്തിനിടെ അഞ്ചുതവണയാണ് റിസർവ് ബാങ്ക് പലിശനിരക്ക് വർദ്ധിപ്പിച്ചത്. ബാങ്ക് വായ്‌പാത്തിരിച്ചടവ് (ഇ.എം.ഐ) വർദ്ധിച്ചതോടെ വിപണിയിലേക്കുള്ള പണമൊഴുക്കും ജനങ്ങളുടെ വാങ്ങൽശേഷിയും കുറഞ്ഞു.
തൊഴിലും വരുമാനവും വർദ്ധിക്കാൻ അവസരമൊരുക്കുകയും നികുതിയിളവുകൾ നൽകുകയും ചെയ്‌താലേ വ്യാപാരമേഖലയിൽ ഉണർവ് പ്രകടമാകൂ എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |