SignIn
Kerala Kaumudi Online
Friday, 25 July 2025 5.37 PM IST

ദീദിർ ബീഗം മോഡൽ പരാതികൾ കേന്ദ്രശ്രദ്ധയിൽ കൊണ്ടുവന്ന് ആനന്ദബോസ്

Increase Font Size Decrease Font Size Print Page
d

കൊൽക്കത്ത: ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ ഭീഷണിപ്പെടുത്തി മതം മാറ്റി രാഷ്ട്രീയലക്ഷ്യത്തോടെ ജനസംഖ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നുവെന്ന പരാതി സംബന്ധിച്ച് ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. അടുത്തിടെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് അതിർത്തികളിൽ നടത്തിയ സന്ദർശനവേളയിൽ ലോക്സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ബന്ധപ്പട്ടവരിൽ നിന്ന് വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ആനന്ദബോസ് കഴിഞ്ഞ ഡൽഹിയാത്രയിൽ ആഭ്യന്തരമന്ത്രിയെക്കണ്ട് ചർച്ച നടത്തുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് "ദീദിർ ബീഗം മോഡൽ" എന്ന പേരിൽ ആസൂത്രിത ശ്രമം നടത്തുന്നതായാണ് ലോക്‌സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ബംഗാൾ ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ പരാതിപ്പെട്ടത്.

വിവാഹം, തൊഴിൽ, പഠനസഹായം, ഉദ്യോഗക്കയറ്റം മുതലായവ വാഗ്ദാനം ചെയ്ത് ഒരു വിഭാഗം പെൺകുട്ടികളെ, വിശേഷിച്ച് പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യാപകമായ തോതിൽ മതം മാറ്റുന്നതായാണ് പരാതി. ഇതേപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് ലോക്‌സഭാംഗം നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണകക്ഷിയുടെ വിദ്യാർത്ഥി വിഭാഗം വിദ്യാർത്ഥി യൂണിയനുകളെ നിയന്ത്രിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി നേതാക്കളെ തന്ത്രപരമായി നിയോഗിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ഈ വിദ്യാർത്ഥി നേതാക്കൾ പെൺകുട്ടികളെ, പ്രത്യേകിച്ച് അക്കാദമികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് ആഗ്രഹിക്കുന്നവരെ, ഗ്യാരണ്ടീഡ് സെലക്ഷൻ, മുൻഗണനാ പ്രവേശനം പോലുള്ള പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്താണ് മതം മാറ്റുന്നതെന്ന് ആരോപണമുയർന്നിരുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ സഹായം വാഗ്ദാനം ചെയ്തും ഫത്‌വകൾ പുറപ്പെടുവിച്ചും വിവാഹസിൻഡിക്കേറ്റുകൾ സ്ഥാപിച്ചും സർക്കാർ ജോലി വച്ചുനീട്ടിയും ഭരണപക്ഷം ന്യൂനപക്ഷ വോട്ട് അടിത്തറ വികസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണെന്ന് അതിർത്തിഗ്രാമസന്ദർശനവേളയിൽ ഉണ്ടായ പരാതിപ്രവാഹത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിവരശേഖരണം നടത്തിയത്.

സന്ദേശ്ഖലി അടക്കമുള്ള അതിർത്തിപ്രദേശങ്ങളിൽ ഭരണകക്ഷിക്കുണ്ടായ ക്ഷീണം മാറ്റാനും വർഗീയചേരിതിരിവ്‌ സൃഷ്ടിക്കുന്ന വിഘടനപ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഭരണകക്ഷിയുടെ തന്ത്രപരമായ നീക്കമായാണ് "ദീദിർ ബീഗം മോഡൽ" പ്രവർത്തനങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.