ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു.പി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി നിയമസഭാംഗങ്ങളുടെ രാജി തുടരുന്നു. ഇന്നലെ ബി.ജെ.പിയിലെ ഒരു മന്ത്രിയും എം.എൽ.എയും സഖ്യകക്ഷിയായ അപ്നാ ദളിലെ രണ്ട് എം.എൽ.എമാരും പാർട്ടി വിട്ടു.
മുകേഷ് വർമ, സ്വാമി പ്രസാദ്, ആർ.കെ വർമ്മ (എ.പി), ചൗധരി അമർ സിംഗ് (എ.പി) എന്നിവരാണ് പാർട്ടി വിട്ടത്. സ്വാമി പ്രസാദ് മന്ത്രിയാണ്.
മുതിർന്ന പിന്നാക്കവിഭാഗ നേതാവാണ് പ്രസാദ്. ഇതോടെ മന്ത്രിമാരടക്കം 11 എം.എൽ.എമാരാണ് പാർട്ടി വിട്ടത്. അതിനിടെ മൊഹംദി മണ്ഡലത്തിലെ എം.എൽ.എയായ ബാല പ്രസാദ് അവസ്തിയും ബഹേരി മണ്ഡലത്തിലെ എം.എൽ.എയായ ഛത്രപാൽ ഗംഗാദറും ബി.ജെ.പി വിട്ടതായി റിപ്പോർട്ടുണ്ട്. രണ്ട് പേരും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, വിഷയത്തിൽ പ്രതിരിക്കാൻ ബി.ജെ.പി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ തുടർച്ചയായി പാർട്ടി വിടുന്നത് ബി.ജെ.പിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. ഇന്നലെ ആയുഷ് മന്ത്രിയായ ധരം സിംഗ് രാജിവച്ചിരുന്നു.
മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിംഗ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജി വച്ചിരുന്നു.
കൊഴിഞ്ഞുപോക്ക് തുടരും: ധരം സിംഗ് സൈനി
യു.പിയിൽ ബി.ജെ.പിയുടെ കൊഴിഞ്ഞു പോക്ക് തുടരുമെന്ന് 20 വരെ തുടരുമെന്ന് ആയുഷ് വകുപ്പ് മന്ത്രിയായിരുന്ന ധരം സിംഗ് സൈനി. ഇനിയുള്ള ദിവസങ്ങളിൽ ഒരു മന്ത്രിയും രണ്ടോ മൂന്നോ എം.എൽ.എമാരും രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സർക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവയ്ക്കുന്നവരുടെ പ്രധാന ആരോപണം.
കൂടുമാറ്റം
ബി.ജെ.പിയിലേക്കും
മുലായം സിംഗ് യാദവിന്റെ ബന്ധുവും സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിർസഗഞ്ച് എം.എൽ.എയുമായ ഹരിം ഓം യാദവ്, എസ്.പിയുടെ മറ്റൊരു എം എൽ എ യായ ധർമ്മപാൽ സിംഗ്, കോൺഗ്രസ് എം.എൽ.എ നരേഷ് സൈനി എന്നിവർ ബി.ജെ.പിയിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |