ചെന്നൈ: ഡി.എം.കെ ഭരണത്തിൽ ഒരു വർഷം തികച്ചതിന് പിന്നാലെ സർക്കാർ ബസിൽ യാത്ര ചെയ്ത് ജനങ്ങളോട് കുശലാന്വേഷണം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയായിരുന്നു സഞ്ചാരം. യാത്രയിലുടനീളം ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും അദ്ദേഹം ആരാഞ്ഞു.
സ്ത്രീകൾക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്റ്റാലിൻ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സ്റ്റാലിൻ നടത്തിയിരിക്കുന്നത്. ഡി.എം.കെ സ്ഥാപകൻ സി.എൻ.അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും അദ്ദേഹം സന്ദർശിച്ചു. എ.ഐ.എ.ഡി.എം.കെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ അധികാരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |