ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയെ ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്യാനിരിക്കെ,അവർക്കെതിരെ കൊൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തുടർച്ചയായി രണ്ട് നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
നൂപുർ ശർമ്മയുടെ പരാമർശങ്ങളുടെ പേരിൽ ഡൽഹി പൊലീസ് സൈബർ സെൽ ജൂൺ 8 ന് സി.ആർ.പി.സി സെക്‌ഷൻ 41 എപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ജൂൺ 18 ന് നൂപുർ ശർമ്മ സൈബർ സെല്ലിൽ ഹാജരായി മൊഴി നൽകിയതായും ഡൽഹി പൊലീസ് പറഞ്ഞു. അവരുടെ മറുപടികളുമായി ബന്ധപ്പെട്ട ചില രേഖകൾ ഹാജരാക്കാനും ആവശപ്പെട്ടിട്ടുണ്ട്.
തന്റെ പേരിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ ഹർജിയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് അവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |