ശ്രീനഗർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ സമാധാന ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. ജമ്മുകാശ്മീരിൽ ദ്വിദിന സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
2020ൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘട്ടനങ്ങൾക്കും ചൈനീസ് അതിക്രമങ്ങൾക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
സമാധാന ചർച്ചകളിലൂടെ ഇത് മാറ്റിയെടുക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ദലൈലാമ ആഹ്വാനം ചെയ്തത്. കൊവിഡിന് ശേഷം ദലൈ ലാമ ധർമശാല വിട്ട് ചെയ്യുന്ന ആദ്യ യാത്രയാണിത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ സന്ദർശനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |