കറാച്ചി: തീറ്റിപ്പോറ്റാൻ നിവൃത്തിയില്ലാത്തത് മൂലം സിംഹങ്ങളെ വില്പനയ്ക്ക് വച്ച് പാകിസ്ഥാനിലെ ലാഹോർ സഫാരി മൃഗശാല.
സിംഹങ്ങളുടെ എണ്ണം കൂടിയത്, സ്ഥലപരിമിതി, ഇവയുടെ ഭക്ഷണത്തിനും പരിപാലനത്തിനുമുള്ള ഭീമൻ തുക കണ്ടെത്താൻ വകയില്ലാത്തത് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 12 ആഫ്രിക്കൻ സിംഹങ്ങളെ വിൽക്കാനൊരുങ്ങുന്നത്. സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സിംഹങ്ങളെ വാങ്ങി വളർത്താം.
ഇതിനായുള്ള ലേലം വ്യാഴാഴ്ച നടക്കും. 1,50,000 പാകിസ്ഥാൻ രൂപയാണ് ഒരു സിംഹത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ആവശ്യക്കാർ കൂടിയാൽ തുകയും ഉയരും. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള സിംഹങ്ങളെയാണ് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കുന്നവർ സിംഹങ്ങളെ പരിപാലിക്കാൻ കഴിയുമെന്നതിന്റെ തെളിവ് ഹാജരാക്കി രജിസ്റ്റർ ചെയ്യണം. നിലവിൽ മൃഗശാലയിൽ 29 സിംഹങ്ങളുണ്ട്. പാകിസ്ഥാനിലെ സമ്പന്നരായ വ്യക്തികൾ വൻ തുകയ്ക്ക് സിംഹങ്ങളെ വാങ്ങിയേക്കുമെന്നാണ് മൃഗശാല അധികൃതരുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |