ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആനന്ദ് ശർമ രാജിവച്ചു.
തിരഞ്ഞെടുപ്പു കാര്യങ്ങൾ താനുമായി ആലോചിച്ചില്ലെന്നും ആത്മാഭിമാനം പണയപ്പെടുത്താനാവില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിൽ ആനന്ദ് ശർമ്മ വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമാചൽപ്രദേശിലെ പാർട്ടിയുടെ മുതിർന്ന നേതാവാണ് ആനന്ദ് ശർമ്മ.
പാർട്ടി യോഗങ്ങൾ തന്നെ അറിയിക്കുകയോ,പങ്കെടുപ്പിക്കുകയോ ചെയ്തില്ലെന്നും ഇത് ആത്മാഭിമാനത്തിന് മുറിവേൽപ്പിച്ചെന്നും കത്തിൽ പറഞ്ഞു.
അടുത്തിടെ, ജമ്മു കാശ്മീരിലെ പാർട്ടി പ്രചാരണ സമിതി അദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. ജമ്മു കാശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി രാജിവച്ചിരുന്നു.
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ കോൺഗ്രസ് ഉപനേതാവുമായ ആനന്ദ് ശർമ്മയെ ഏപ്രിൽ 26 നാണ് ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ 'സ്റ്റിയറിംഗ് കമ്മിറ്റി' ചെയർമാനായി നിയമിച്ചത്.
ആസാദും ശർമ്മയും ജി 23 ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |