ലക്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ ഏഴു വയസുള്ള പെൺകുട്ടിയെ സ്കൂളിൽ പൂട്ടിയിട്ടത് 18 മണിക്കൂർ. ക്ലാസ് കഴിഞ്ഞ് കുട്ടികളാരെങ്കിലും റൂമിലുണ്ടോയെന്ന് പരിശോധിക്കാതെ ജീവനക്കാർ സ്കൂൾ പൂട്ടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്താതിനെത്തുടർന്ന് കുട്ടിയെ അന്വേഷിച്ച് അമ്മൂമ്മ സ്കൂളിലെത്തിയെങ്കിലും കണ്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വീട്ടുകാർ വനമേഖലയിലുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ എട്ടിന് സ്കൂൾ തുറന്നതോടെ കുട്ടി ക്ലാസ് മുറിയിലുണ്ടെന്നറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |