മുംബയ്: അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതരിഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന മുർജി പട്ടേലിനെ പിൻവലിച്ചതോടെയാണ് ഉദ്ധവ് പക്ഷത്തിനായി മത്സരിക്കുന്ന റുതുജ ലട്കെ വിജയം ഉറപ്പാക്കിയത്. റുതുജയുടെ ഭർത്താവും ശിവസേനാ നേതാവുമായിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെടുപ്പ് നടക്കേണ്ടത്. അതേസമയം രമേഷ് ലട്‌കെയുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ ഭാര്യക്കെതിരായ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വഭാഗം ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് സേന എം.എൽ.എ പ്രതാപ് സർനായിക് മുഖ്യമന്ത്രിക്ക് കത്തുമയച്ചിരുന്നു. സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും ബി.ജെ.പിയോട് അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |