ന്യൂഡൽഹി: ഡി.ആർ.ഡി.ഒ വികസിപ്പിച്ച ' പ്രളയ് ' ഭൂതല ബാലിസ്‌റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്നലെ രാവിലെ 10.30ന് ഒഡിഷയിലെ ബലാസോർ തീരത്ത് എ.പി.ജെ അബ്‌ദുൾ കലാം ദ്വീപിലായിരുന്നു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രളയ് സർഫസ് - ടു - സർഫസ് മിസൈലിന്റെ പരീക്ഷണം. 150 മുതൽ 500 കിലോമീറ്റർ വരെ ദൂരത്തിലുളള ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ പ്രളയ് മിസൈലിന് കഴിയും. 500 മുതൽ 1000 കിലോ വരെയാണ് പ്രഹരശേഷി.
ലക്ഷ്യത്തിലേക്ക് അയച്ച് നിശ്ചിത ദൂരം പോയ ശേഷം ദിശമാറ്റാനും ഇന്റർസെപ്‌റ്റർ മിസൈലുകളെ തകർക്കാനും പ്രളയ് മിസൈലിന് കഴിയും. പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രളയ് പ്രവർത്തിക്കുന്നത്. പ്രളയ് മിസൈലിന്റെ പരീക്ഷണം വിജയകരമായതിൽ ഡി.ആർ.ഡി.ഒ അടക്കം മിസൈലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |