മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് 91 റൺസിന്റെ വിജയം നേടി. ആദ്യം ബാറ്റുചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. ഡൽഹി 117 റൺസിന് ആൾഒൗട്ടായി.
ഡെവോൺ കോൺവോയ്(87),റിതുരാജ് ഗെയ്ക്ക്വാദ് (41),ശിവം ദുബെ(32),ധോണി (21*)എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈയ്ക്ക് കരുത്തായത്. കോൺവോയ്‌യും ഗെയ്ക്ക്‌വാദും ചേർന്ന് ആദ്യ വിക്കറ്റിൽ 11ഓവറിൽ 110 റൺസാണ് കൂട്ടിച്ചേർത്തത്.
മറുപടിക്കിറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയും സിമർജീത് സിംഗും മുകേഷ് ചൗധരിയും ചേർന്നാണ് തകർത്തുകളഞ്ഞത്. മിച്ചൽ മാർഷ്(25), ക്യാപ്ടൻ റിഷഭ് പന്ത് (21),ശാർദ്ദൂൽ താക്കൂർ (24) എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. മൊയീൻ അലി നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ഡെവോൺ കോൺവേയ്‌യാണ് മാൻ ഒഫ് ദ മാച്ച്.
ഇന്നത്തെ മത്സരം
മുംബയ് Vs കൊൽക്കത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |