സെന്റ് കിറ്റ്‌സ് : ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോൽവി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ വിൻഡീസ് 4 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്ര് നഷ്ടപ്പെടുത്തി വിജയതീരത്തെത്തി (141/5). പരമ്പരയിൽ വിൻഡീസ് 1-1ന് ഒപ്പമെത്തി. 68 റൺസെടുത്ത ബ്രണ്ടൻ കിംഗാണ് വിൻഡീസിന്റെ ടോപ് സ്കോറർ.
നേരത്തേ ആറ് വിക്കറ്റെടുത്ത ഒബെ മക്കോയ് ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ കുഴക്കിയത്. 31 റൺസെടുത്ത ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
മത്സരം വൈകി
കളിക്കാരുടെ കിറ്റെത്താൻ വൈകിയതിനെ തുടർന്ന് നേരത്തേ നിശ്ചയിച്ച സമയത്ത് മത്സരം തുടങ്ങാനായില്ല. ഒന്നാം മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും രണ്ടാം മത്സരവേദിയായ സെന്റ് കിറ്റ്സിലേക്ക് താരങ്ങളുടെ കിറ്റെത്തിക്കുന്ന കാര്യത്തിലാണ് താമസമുണ്ടായത്. വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം ഇന്നലെ രാത്രി 8 മണി) തുടങ്ങേണ്ട മത്സരം മൂന്ന് മണിക്കൂർ വൈകിയാണ് തുടങ്ങിയത്.തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണത്താലാണ് ലെഗ്ഗേജ് വൈകിയതെന്നും ഇക്കാര്യത്തിൽ ആരാധധകരോടും സ്പോൺസേഴ്സിനോടും ക്ഷമ ചോദിക്കുന്നുവെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |