മാഞ്ചസ്റ്റർ : ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ദക്ഷിണാഫ്രിക്കയോട് രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ട് പകരം ചോദിച്ചുതുടങ്ങി. ഇന്നലെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് ഗ്രൗണ്ടിൽ ആരംഭിച്ച രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ നന്നിംഗ്സിൽ 151 റൺസിന് ആൾഒൗട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് നേടിയ ബെൻ സ്റ്റോക്സും ചേർന്നാണ് സന്ദർശകരെ ഇരുട്ടിലാക്കിയത്.
അഞ്ചാം ഓവറിൽ ഓപ്പണർ സാരെൽ എർവീയെ(3) കീപ്പർ ബെൻ ഫോക്സിന്റെ കയ്യിലെത്തിച്ച് ആദ്യ പ്രഹരം നൽകിയത് ആൻഡേഴ്സണാണ്.തുടർന്ന് കീഗൻ പീറ്റേഴ്സണൊപ്പം പിടിച്ചുനിൽക്കാൻ നോക്കിയ നായകൻ ഡീൻ എൽഗാറിനെ(12) 13-ാം ഓവറിൽ ബ്രോഡ് ബെയർസ്റ്റോയുടെ കയ്യിലെത്തിച്ചു. തുടർന്ന് ആൻഡേഴ്സണും ബ്രോഡും സ്റ്റോക്സും ചേർന്ന് കീഗൻ പീറ്റേഴ്സൺ(21),എയ്ഡൻ മാർക്രം(14),റാസീ വാൻഡർ ഡസൻ(16),സിമോൺ ഹാർമർ (2),കേശവ് മഹാരാജ് (0) എന്നിവരെക്കൂടി കൂടാരം കയറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |