ഇസ്താംബുൾ: ഭൂകമ്പമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുന്നതായി തെക്കൻ തുർക്കിയിലെ രക്ഷാപ്രവർത്തകർ പറഞ്ഞു. ഇരുരാജ്യങ്ങളിലുമായി മരണം 41,000 കടന്നു. തുർക്കിയിൽ 35,000 പേരും സിറിയയിൽ 6,000 പേരും മരിച്ചു.
രക്ഷപ്പെട്ടവർ പരിക്കുകൾക്ക് പുറമേ മാനസികമായ ആഘാതവും നേരിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കുട്ടികളിലും ഭയംവിട്ടുമാറിയിട്ടില്ല. ഓരോ ശബ്ദം കേൾക്കുമ്പോഴും ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ മുന്നിൽ തെളിയുന്നതായി പലരും ഭീതിയോടെ പറയുന്നു. തുർക്കിയിൽ 50,576 കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നെന്നാണ് കണക്ക്. ഗാസിയാൻടെപ് നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.
അതേ സമയം, സിറിയയിൽ 90 ലക്ഷത്തോളം പേരെയാണ് ഭൂകമ്പം ബാധിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടന ( യു.എൻ ) അറിയിച്ചു. ഇവർക്കായി യു.എൻ 400 മില്യൺ ഡോളറിന്റെ ഫണ്ട് ശേഖരണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |