കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ സൗര്യ എയർലൈൻസിന്റെ ചെറു വിമാനം തകർന്ന് 18 പേർ കൊല്ലപ്പെട്ടു. അത്ഭുതകരമായി രക്ഷപ്പെട്ട പൈലറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്നലെ പ്രാദേശിക സമയം രാവിലെ 11.15ന് (ഇന്ത്യൻ സമയം രാവിലെ 11) കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് അപകടം. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായ വിമാനം നിലത്ത് ഇടിച്ച് തകർന്ന് തീപിടിച്ചു. ആളിക്കത്തിയ അവശിഷ്ടങ്ങളിൽ നിന്ന് പൈലറ്റിനെ രക്ഷപെടുത്തുകയായിരുന്നു.
50 സീറ്റുള്ള ബൊംബാർഡിയർ സി.ആർ.ജെ - 200 വിമാനമാണ് തകർന്നത്. എയർലൈനിന്റെ 17 ജീവനക്കാരും പൈലറ്റ് അടക്കം രണ്ട് ക്രൂ അംഗങ്ങളുമാണ്
വിമാനത്തിലുണ്ടായിരുന്നത്. മരിച്ച ഒരാൾ എൻജിനിയർ ആയ യെമൻ പൗരനാണ്.
വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പൊഖാറയിലേക്ക് പറന്നതാണ്.
ത്രിഭുവൻ വിമാനത്താവളം ഏതാനും മണിക്കൂർ അടച്ചിട്ടു. നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു.
സംഭവിച്ചത്
ടേക്കോഫിനിടെ വിമാനം ഇടത്തോട്ട് തിരിയുന്നതിന് പകരം വലത്തോട്ട് തിരിഞ്ഞു. ചരിഞ്ഞ് നിലത്തേക്ക്. റൺവേയിൽ ഇടിച്ച് പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടകാരണം വ്യക്തമല്ല.
നേപ്പാൾ പേടിസ്വപ്നം
വ്യോമസുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യം.
ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ
കാലാവസ്ഥയും പർവ്വതങ്ങളും ഭീഷണി
2023ൽ യതി എയർലൈൻസ് വിമാനം തകർന്ന് 72 മരണം
1992ൽ പാക് വിമാനം തകർന്ന് 167 മരണം
ത്രിഭുവനിൽ ടേബിൾ ടോപ് റൺവേ
ലാൻഡിംഗും ടേക്ക് ഓഫും അപകടകരം
കുന്നിൽ മുകളിൽ മേശപ്പുറം പോലെ റൺവേ
അറ്റത്തോ ചുറ്റിലുമോ കുത്തനെ താഴ്ച
നേപ്പാളിൽ 7 വിമാനത്താവളങ്ങളിൽ ടേബിൾ ടോപ് റൺവേ
സൗര്യ എയർലൈൻസ്
മൂന്ന് ബൊംബാർഡിയർ ജെറ്റുകളുമായി അഞ്ച് ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ്.
2000 മുതൽ വിമാന / കോപ്‌റ്റർ അപകടങ്ങളിൽ നേപ്പാളിൽ മരിച്ചത് - 350 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |