ന്യൂഡൽഹി : സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടെഴുതിയതിന് മാദ്ധ്യമപ്രവർത്തകനെതിരെ കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ മാദ്ധ്യമപ്രവർത്തകനായ അഭിഷേക് ഉപാദ്ധ്യായയ്‌ക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയാണിത്.
ജനാധിപത്യ രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്യം മാനിക്കപ്പെടണമെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ട്.
യു.പിയിലെ ഭരണതലത്തിൽ പ്രബലമായ യാദവ് , താക്കൂർ ജാതി വിഭാഗങ്ങളെ കുറിച്ചായിരുന്നു റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും, സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും തമ്മിലുള്ള വാക്പോരിനിടെ വന്ന വാർത്ത ചർച്ചയായി. സമുദായ വികാരം വ്രണപ്പെടുത്തി, സ്‌പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു, അപകീർത്തികരമായ പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യു.പി പൊലീസ് ലേഖകനെതിരെ കേസെടുത്തു. എഫ്.ഐ.ആർ റദ്ദാക്കാനാണ് അഭിഷേക് ഉപാദ്ധ്യായ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |