ജെനീവ: തങ്ങൾ നിർമ്മിക്കുന്ന കൊവിഡ് പ്രതിരോധ ഗുളിക നിർമ്മിക്കാനുള്ള അനുമതി മറ്റ് മരുന്നു കമ്പനികൾക്കും നല്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. പാക്സ്‌ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഫൈസറിന്റെ കൊവിഡ് പ്രതിരോധ ഗുളിക 95 വികസ്വര രാജ്യങ്ങളിലെ അനുയോജ്യരായ കമ്പനികൾക്കും നിർമ്മിക്കാനുള്ള ഉപകരാർ നൽകുമെന്നാണ് ഫൈസറിന്റെ വാഗ്ദാനം.ഈ നീക്കത്തിലൂടെ കൊവിഡിനെതിരായ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള അവസരമൊരുങ്ങും. ഗുളികയുടെ നിർമ്മാണം സംബന്ധിച്ച് മെഡിസിൻ പേറ്റന്റ് പൂൾ കരാറിൽ ഫൈസർ ഒപ്പുവെച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും മറ്റ് അനുമതികൾക്കും ശേഷമായിരിക്കും ഈ മരുന്നിന്റെ ഉപയോഗത്തിന് അനുമതി ലഭിക്കുക. ഇതോടെ ലോക ജനസംഖ്യയുടെ 53 ശതമാനം ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാക്സ്‌ലോവിഡ് ലഭ്യമാകും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൊവിഡ് വാക്സിന്റെ നിർമ്മാതാക്കളാണ് ഫൈസർ.
എച്ച്.ഐ.വി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന Rtonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്. ഫൈസറിന്റെ കൊവിഡ് പ്രതിരോധ ഗുളിക 89 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |