SignIn
Kerala Kaumudi Online
Saturday, 21 September 2024 1.21 AM IST

റഷ്യയിലെ ഖനിയപകടത്തിൽ മരണം 52 ആയി

Increase Font Size Decrease Font Size Print Page
fgffg

മോസ്കോ : റഷ്യയിലെ സൈബീരിയൻ കൽക്കരി ഖനിയിലുണ്ടായ വാതകച്ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 52 ആയി. മരിച്ചവരിൽ 6 രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നു. റഷ്യയിലെ കേമറോവോയിൽ സ്ഥിതി ചെയ്യുന്ന ഖനിയിൽ അപകട സമയത്ത് ഏകദേശം 285 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിരവധിയാളുകളെ രക്ഷപ്പെടുത്തി. നാല് പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ചയുണ്ടായ അപകടം റഷ്യയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഖനന ദുരന്തങ്ങളിൽ ഒന്നാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഖനിയുടെ ഡയറക്ടർ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

അപകടത്തിന് പിന്നാലെ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം മേഖലയിൽ ഗവർണർ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.