റിയാദ്: സൗദിയുടെ തെക്കൻ അതിർത്തി നഗരമായ ജിസാനിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ രണ്ട് മരണം.ഒരു സൗദി പൗരനും ഒരു യെമനിയുമാണ് കൊല്ലപ്പെട്ടത്. 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരാൾ ബംഗ്ലാദേശി സ്വദേശിയും മറ്റ് 6 പേരും സ്വദേശികളുമാണ്. മിസൈൽ ആക്രമണത്തിൽ 2 കടകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അറബ് സേന അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിൽ നിന്ന് ഹൂത്തികൾ സംത ഗവർണറേറ്റിലേക്ക് വിക്ഷേപിച്ച സ്‌ഫോടനാത്മക പ്രൊജക്‌ടൈൽ തകർന്നു വീണതായി ജനറൽ ഡയറക്ടറേറ്റ് ഒഫ് സിവിൽ ഡിഫൻസ് വക്താവ് ലഫ്. കേണൽ മുഹമ്മദ് അൽ ഹമദ് പറഞ്ഞു. അറബ് സേന ശക്തമായ പ്രത്യാക്രമണം നടത്തിയതായി അദ്ദേഹം അറിയിച്ചു. ഹൂത്തികൾ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീരകരാക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |