മോസ്‌കോ:രാജ്യത്തെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടനയായ മൊമ്മോറിയൽ ഇന്റർനാഷനൽ അടച്ചുപൂട്ടാൻ റഷ്യ സുപ്രീംകോടതി ഉത്തരവിട്ടു. സോവിയറ്റ് യൂനിയനിലെ രാഷ്ട്രീയ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്താനായി 1980കളുടെ അന്ത്യത്തിലാണ് മെമ്മോറിയൽ സ്ഥാപിച്ചത്. ഇതിന്റെ സഹസ്ഥാപനമായ മെമ്മോറിൽ ഹ്യൂമൻ റൈറ്റ്സ് സെന്ററും അടച്ചു പൂട്ടണമെന്ന് കോടതി പറഞ്ഞു. രാജ്യത്തെ വിവാദപരമായ വിദേശ ഏജന്റ് നിയമപ്രകാരമാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയത്തടവുകാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് മെമ്മോറിൽ ഹ്യൂമൻ റൈറ്റ്സ് സെന്ററും മൊമ്മോറിയൽ ഇന്റർനാഷനണലും . കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. റഷ്യൻ സർക്കാറിനെ വിമർശകരായ എൻ.ജി.ഒകളെയും മാദ്ധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പുടിൻ വിദേശ ഏജന്റ് നിയമം കൊണ്ടു വന്നതെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.
പ്രതിപക്ഷ നേതാവ് അലക്സി നവൽനി ഉൾപ്പെടെയുള്ള, റഷ്യൻ സർക്കാരിന്റെ വിമർശകർക്കെതിരെയുള്ള ഭരണകൂടത്തിന്റെ പുതിയ നീക്കമാണിതെന്ന് ബ്രിട്ടനും യു.എസും ഉൾപ്പെടെ രാജ്യങ്ങൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |