കൊച്ചി: ആറു വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ സ്കൂൾ ബസ് ജീവനക്കാരൻ ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടിൽ കെ.എസ്. സുരേഷിന് (50) കോടതി പത്തുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു.
എറണാകുളം അഡി. സെഷൻസ് (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷവിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും ഏഴ് വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി 50 വർഷത്തേക്കാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. കുട്ടിയെ 2016 ജൂൺ 30നും തുടർന്ന് പല തവണകളായും സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ രാജേഷ്കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |