തൃക്കാക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പുഴ സ്വദേശി കരുമാടി പാണൻതറ വീട്ടിൽ വിവേക് വിനയൻ (21) അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി 15 കാരിയുമായി അടുപ്പത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ മനക്കക്കടവ് കടമ്പ്രയാർ ടൂറിസ്റ്റ് കേന്ദ്രത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ച അദ്ധ്യാപികയോട് കൗൺസലിംഗിനിടെ പീഡനവിവരം തുറന്ന് പറയുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചു. പ്രതി ഒഡിഷയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. തൃക്കാക്കര എസ്.ഐ റോയി.കെ. പുന്നൂസിന്റെ നേതൃത്വത്തിൽ ഒഡിഷയിലെ ആങ്കൂളിലെത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |