കൊച്ചി: സംരക്ഷിത വിഭാഗം ജീവിയായ കടൽവെള്ളരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ലക്ഷദ്വീപ് സ്വദേശികളെ വനം വകുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ് മറൈൽ ഡ്രൈവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സുഹേലി ദ്വീപ് നിവാസികളും വിദ്യാർത്ഥികളുമായ അബ്ദുൾ റഹ്മാൻ, നബീൽ എന്നിവരാണ് 14 കിലോഗ്രാം കടൽവെള്ളരി കൊച്ചിയിലെത്തിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്.
കിലോയ്ക്ക് 25,000 രൂപയാണ് വിലയിട്ടിരുന്നത്. പെരുമ്പാവൂർ ഫ്ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ആവശ്യക്കാരെന്ന വ്യാജേനെ സമീപിച്ച് ഇവരെ കുടുക്കുകയായിരുന്നു. എറണാകുളം വനം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |