കൊച്ചി: വിമാനത്തിൽ പറന്നെത്തി കവർച്ച നടത്തുക, തിരികെ വിമാനത്തിൽ തന്നെ പോവുക. ഉത്തരേന്ത്യൻ കവർച്ചാസംഘത്തിന്റെ മോഷണ രീതിയാണിത്. മൂന്ന് ദിവസങ്ങളിലായി നടത്തിയത് ആറ് കവർച്ച. ഒരു തുമ്പുപോലും അവശേഷിപ്പിച്ചിട്ടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ, കൈനിറയെ പണവും സ്വർണാഭരണങ്ങളുമായി സ്ഥലം കാലിയാക്കാനിരിക്കെയാണ് കൊച്ചിയെ വിറപ്പിച്ച ഉത്തരേന്ത്യൻ കവർച്ചാ സംഘത്തേ വലയിലാക്കിയത്. രാപ്പകൽ വ്യത്യാസമില്ലാതെ പൊലീസ് നടത്തിയ ഓപ്പറേഷനായിരുന്നു മൂവർ സംഘത്തെ ഇരുമ്പഴിക്കുള്ളിലെത്തിച്ചത്. ഉത്തർപ്രദേശ് സ്വദേശികളും ഡൽഹി ഖയാല ജെ.ജെ. കോളനിയിൽ താമസിക്കുന്ന മിന്റു വിശ്വാസ് (47), ഹിച്ചാമാപുരിൽ താമസിക്കുന്ന ഹരിചൻന്ദ്ര സന്തോഷ് (33), ഉത്തർപ്രദേശ് അമാവതി സ്വദേശി ചന്ദ്രബൻ (28) എന്നിവരാണ് പിടിയിലായത്. വിമാനമാർഗമെത്തി കവർച്ച ചെയ്ത് വിമാനത്തിൽ തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി.
ഈ മാസം 21ന് ഡൽഹിയിൽ നിന്നാണ് പ്രതികൾ കൊച്ചിയിൽ എത്തിയത്. നഗരത്തിൽ ഉത്തരേന്ത്യക്കാർ താമസിക്കുന്ന ലോഡ്ജിലായിരുന്നു താമസം. വന്നിറങ്ങിയ അന്ന് തന്നെയായിരുന്നു കടവന്ത്ര ജവഹർ നഗറിലെ കവർച്ച. എട്ട് ലക്ഷം രൂപയുടെ സ്വർണാഭരണവും പണവും കവർന്നു. തൊട്ടടുത്ത ദിവസം എളമക്കരിലെ കീർത്തിനഗറിലെ വീട് കുത്തിത്തുറന്ന് മൂന്ന് പവന്റെ മാലയും 8500 രൂപയും മൊബൈലും കൈക്കാലാക്കി. തുടർന്ന് പാലാവിരട്ടത്തും നോർത്തിലും എളമക്കരയിലും കവർച്ചാ പരമ്പരകൾ തന്നെ നടത്തി. കേസുകൾ കൂടിയതോടെ കള്ളന്മാർ പൊലീസിന് തലവേദനയായി. കടവന്ത്ര, നോർത്ത്, സെൻട്രൽ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ടീമനെ രൂപീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |