കൊച്ചി: ആലപ്പുഴ സ്വദേശിയും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ"യിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസെന്റിനെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.
പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന സാഗർ മൊഴിമാറ്റിയിരുന്നു. പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് കണ്ടെന്ന മൊഴിയാണ് സാഗർ മാറ്റിപ്പറഞ്ഞത്. മൊഴിമാറ്റവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിലെത്തിച്ചാണ് ദിലീപിന്റെ സംഘം സാഗറിനെ സ്വാധീനിച്ചതെന്നാണ് കണ്ടെത്തൽ. ഹോട്ടലിൽ കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും താമസിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |