തിരുവനന്തപുരം: അയൽവാസിയായ 16കാരിയെ പീഡിപ്പിച്ച 38കാരനെ കോടതി 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. ഇരുകാലുകൾക്കും സ്വാധീനമില്ലാതെ ശാരീരിക വെെകല്യമുള്ള പ്രതിയെ സഹായിക്കുന്നതിനാണ് പെൺകുട്ടി പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം തിരിച്ചറിഞ്ഞ പിതാവ് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 60 ശതമാനം അംഗ വെെകല്യമുള്ളതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം. ജെ.കെ. അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |