ആലുവ: രണ്ട് കുറ്റവാളികളെ കാപ്പ ചുമത്തി റൂറൽ ജില്ലാ പൊലീസ് ജയിലിലടച്ചു. തൃശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് കോട്ടൻ മില്ലിന് സമീപം അമ്പലത്ത് വീട്ടിൽ സിനാർ (26), പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ - 42) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.
കൊടകര, മതിലകം, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സിനാർ. കഴിഞ്ഞ വർഷം അവസാനം നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശരത്ത് ലാൽ എന്നയാളെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഫെബ്രുവരിയിൽ പറവൂരിലെ ഒരു ജ്വല്ലറിയിനിന്നും സ്വർണ മാല മോഷ്ടിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
നോർത്ത് പറവൂർ, മുനമ്പം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, മയക്ക് മരുന്ന് വിൽപന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജബ്ബാർ. കഴിഞ്ഞ മാർച്ചിൽ അങ്കമാലി, നോർത്ത് പറവൂർ, മുനമ്പം പൊലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 59 പേരെ ജയിലിലടച്ചു. 36 പേരെ നാട് കടത്തിയെന്നുംജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |