വെഞ്ഞാറമൂട് : മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ് ,ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ആട്ടുകാല കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (75 ) ആണ് ഇന്നലെ മരിച്ചത്.ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് രാവിലെ പ്രദേശവാസികളായ പാച്ചൻ എന്ന് വിളിക്കുന്ന ഷിബു (35), കറുമ്പൻ എന്ന മനു (38) എന്നിവർ മദ്യപിച്ചു എത്തുകയും പ്രദേശത്ത് അസഭ്യം വിളിക്കുകയും ചെയ്തു. ചീത്ത വിളിക്കരുതെന്ന് പറഞ്ഞതിനെ തുടർന്ന് ഷിബുവും മനുവും ചേർന്ന് വൃദ്ധനെ ക്രൂരമായി മർദ്ദിക്കുകയും, ഉടുതുണി അഴിച്ച് വലിച്ചിഴയ്ക്കുകയും ചെയ്‌തു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ പിടിച്ചു മാറ്റുകയും,കൃഷ്ണൻകുട്ടി നായരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.
ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പൊലീസ് അന്നുതന്നെ പിടികൂടി വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇരുവരെയും റിമാൻഡും ചെയ്തു. പരേതയായ ഇന്ദിരാമ്മയാണ് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ. മക്കൾ: സീമ, നിഷ, പ്രകാശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |