SignIn
Kerala Kaumudi Online
Friday, 26 April 2024 11.45 PM IST

വിജിലൻസ് പരിശോധന,​ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് ജീവനക്കാരിൽ നിന്ന് 26500 രൂപ പിടികൂടി

കൊല്ലങ്കോട്: ഗോവിന്ദാപുരം ആർ.ടി.ഒ ചെക്ക് പോസ്റ്റ് ജീവനക്കാരനിൽ നിന്നും കണക്കിൽപ്പെടാത്ത 26000 രൂപ വിജിലൻസ് മിന്നൽ പരിശോധനയിൽ പിടികൂടി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

ഇന്നലെ രാവിലെ അഞ്ചര മുതൽ വേഷം മാറി വന്ന വിജിലൻസ് സംഘം ആർ.ടി.ഒ ചെക്ക് പോസ്റ്റ് നിരീക്ഷണത്തിലായിരുന്നു. ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ.ഡാനിയൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ എട്ടേമുക്കാലോട് അനധികൃമായി വാങ്ങിയ 26500 രൂപ ബാഗിലാക്കി ഡ്രൈവർ രാജനോടൊപ്പം കാറിൽ കയറി പോകുകയായിരുന്നു. ഇത് നിരീക്ഷിച്ച സംഘം കാറ് പിൻതുടർന്ന് പോയി ഇയാളെ പിടികൂടി. ഓഫീസിലുള്ള ഡിക്ലറേഷനിൽ 460 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

26500 രൂപയുടെ കണക്ക് വെളിപ്പെടുത്താൽ കഴിയാത്തതിനാൽ അനധികൃതമായി പിരിച്ചെടുത്തതാണെന്ന് വിജിലൻസിന് ബോധ്യമായി.

ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി അതിർത്തി കടന്നുവന്ന ശബരിമല ഭക്തർ സഞ്ചരിച്ച വാഹനങ്ങളിൽ നന്നും നിർബന്ധ പിരിവ് നടത്തിയ പണമാണ് കണ്ടെത്തിയത്. ഉച്ച വരെയുള്ള നിരീക്ഷണത്തിലും ഓഫീസ് പരിശോധനയിലും എ.എം.വി പ്രതാപന്റെ കാഷ് കൗണ്ടറിൽ കണക്കിൽ പെടാത്ത ഇരുന്നൂറ് രൂപയും അധികമായി കണ്ടെത്തി. തുടർന്ന് നടുപ്പുണി ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ എ.എം.വി ജെലിക്സിസിന്റെ കാഷ് കൗണ്ടറിൽ 3600 രൂപയുടെ കുറവും കണ്ടെത്തി. സി.ഐ. ഡി.ഗിരിലാൽ.പി.ഡ്യൂ.ഡി. ഡെപ്യൂട്ടി എൻജിനീയർ കെ.എ. ബാബു, ഇൻസ്‌പെക്ടർ എം.സുരേന്ദ്രൻ, ജി.മുരളി പ്രസാദ്,എ.എസ്.ഐ കെ.മനോജ് കുമാർ, പി.ആർ.രമേഷ്, ഉഖെസ്, സന്തോഷ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.ശബരിമല വാഹന യാത്രക്കാർ പ്രദേശത്തെ ചില യുവാക്കളോടെ ചെക്ക് പോസ്റ്റിൽ നിർബന്ധ പിരിവു നടത്തുന്നതായി പരാതി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിജിലസ് സംഘം പരിശോധന നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.