തിരുവനന്തപുരം: മലയിൻകീഴിൽ 16കാരിയെ വീട്ടിൽ അതിക്രമിച്ചുകടന്ന് നിരന്തരം പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ് ജെ. ജിനേഷ് അടക്കമുള്ള ആറ് പ്രതികളെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്ക്കുമ്പോൾ പ്രതികളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിന് കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. ജെ. ജിനേഷിന് പുറമെ തൃശൂർ സ്വദേശി സുമേജ്, മലയം ചിത്തിരയിൽ മണികണ്ഠൻ എന്ന എ. അരുൺ, വിളവൂർക്കൽ തൈവിള തുണ്ടുവിള വീട്ടിൽ അരുൺ എന്ന സിബി, പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്‌ണു, വിളവൂർ തോട്ടവിള ഷാജിഭവനിൽ അഭിജിത്, മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്‌മി ഭവനിൽ അച്ചു എന്ന അനന്തു എന്നിവരാണ് പ്രതികൾ.
സുമേജ് ഒഴികെയുള്ള പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കുകയും മൊബൈലിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |